ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം വീണ്ടും സ്വന്തമാക്കി കൊല്‍ക്കത്ത. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം തവണയാണ് സുരക്ഷിത നഗരമെന്ന പദവി കൊല്‍ക്കത്ത സ്വന്തമാക്കുന്നത്.
നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് എന്‍.സി.ആര്.ബി ഈ പദവി നല്‍കുന്നത്. 2016 മുതല്‍ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ ലക്ഷത്തില്‍ 103.4 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഇത് 86.5 ആയി കുറഞ്ഞു.
2021ല്‍ പൂനൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 256.8 ഉം 259.9 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങള്‍ക്കിടയിലാണ് റാങ്കിങ് നല്‍കിയിരിക്കുന്നത്. അതേസമയം, കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ കേസുകളുടെ എണ്ണം 1,783 ആയിരുന്നു. 2022ല്‍ അത് 1,890 ആയി ഉയര്‍ന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷത്തില്‍ 27.1 കേസുകളാണ്. കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതലാണ് ഈ കണക്കുകള്‍.2021-ല്‍ 45 കൊലപാതകക്കേസുകളാണ് കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ 34 ആയി കുറഞ്ഞു. 2021-22 കാലയളവില്‍ 11 ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക