ചെന്നൈ: ചെന്നൈയിൽ രണ്ടുദിവസമായി തുടർച്ചയായി പെയ്ത മഴയ്ക്ക് ശമനം. മഴയിലും കാറ്റിലും വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേർക്കു പരുക്കേറ്റു.
ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈദ്യുതിയും ജല വിതരണവും പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ നെറ്റ്വർക്കും തകരാറിലാണ്.
വിമാനത്താവളം ഇന്നലെ പ്രവർത്തിച്ചു. മെട്രോ ട്രെയിനുകളും സർവീസ് നടത്തി. ലോക്കൽ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക