ശബരിമല ഏഴ് ശാന്തിയുടെ സഹായിയും തമിഴ്നാട് കുംഭകോണം സ്വദേശിയുമായ രാംകുമാർ കുഴഞ്ഞുവീണു മരിച്ചു. 43 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ മുറിയിൽ കണ്ടെത്തിയത്.
തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാംകുമാറിന്റെ മരണത്തെ തുടർന്ന് 20 മിനിറ്റോളം വൈകിയാണ് ശബരിമല നട തുറന്നത്.
സന്നിധാനം ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.30 യാണ് മരണം സ്ഥിരീകരിച്ചത്. മരണത്തെ തുടർന്ന് ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്. അതേ സമയം ഇന്ന് രാവിലെ മുതൽ പമ്പയിലും സന്നിധാനത്തും തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.20 മിനിറ്റോളം വൈകി നട തുറന്നതിനാൽ തീർത്ഥാടകർക്ക് ഏറെനേരം കാത്തു നിന്നതിനുശേഷമാണ് ദർശനം നടത്താൻ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക