പതിമൂന്ന് വയസ്സിന് മുന്‍പുള്ള ആര്‍ത്തവ ചക്രം പ്രമേഹത്തിനും സ്ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ന്യുട്രിഷന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവിതശൈലിയിലെ മാറ്റമാണ് കുട്ടികളില്‍ വളരെ ചെറുപ്പത്തിലുള്ള ആര്‍ത്തവ ചക്രം ആരംഭിക്കാന്‍ കാരണമാകുന്നത്.
ഇവരില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രമേഹ രോഗവും 65 വയസിനു മുന്‍പ് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്. 20 വയസ്സിനും 65 വയസ്സിനുമിടയില്‍ പ്രായമായ 17,000 സ്ത്രീകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. എന്നാല്‍ പഠനത്തിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് യുഎസ്സിലെ ടുലെയ്ന്‍ യൂണിവേഴ്സിറ്റിയിലെയും ബ്രിഗാം ആന്റ് വിമാന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ പറയുന്നു.
ചെറുപ്പത്തില്‍ തന്നെ ആദ്യ ആര്‍ത്തവ ചക്രം വരുന്നത് സ്ത്രീകളില്‍ സംഭവിക്കാവുന്ന കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നാണെന്നാണ് പഠനത്തില്‍ പറയുന്നത്. സര്‍വെയില്‍ പങ്കെടുത്ത 10 ശതമാനം (1773 പേര്) സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹമുള്ളതായി കണ്ടെത്തി. ഇതില്‍ 11.5 ശതാനം സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായി പല അസുഖങ്ങള്‍ ഉള്ളതായി ഗവേഷകര്‍ അറിയിച്ചു.
10 വയസിനും അതിന് താഴെ പ്രായമായ പെണ്‍കുട്ടികളില്‍ ആവര്‍ത്തവചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 വിന്റെ സാധ്യത 32 ശതമാനം വര്‍ധിപ്പിക്കും. 11-ാം വയസില്‍ അത് 14 ശതമാനം മുതല്‍ 29 ശതമാനം വരെയെന്നാണ് പഠനത്തില്‍ പറയുന്നത്. 10 വയസ്സ് തികയുന്നതിന് മുന്‍പ് ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ പ്രമേഹമുള്ളവരില്‍ 65 വയസ്സിന് താഴെ സ്ട്രോക്ക് വരാനുള്ള സാധ്യത 81 ശതമാനമാണെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക