ലോക്സഭയിൽ നിന്നും തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.
വ്യവസായിയായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് ചോദ്യം ചോദിക്കുന്നതിനായി രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റി എന്നും പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്വേർഡും ദുരുപയോഗം ചെയ്തു എന്നുമാണ് മഹുവയ്ക്കെതിരെയുള്ള ആരോപണം.
പ്രതികരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടാണ് ലോക്സഭയിൽ നിന്ന് മഹുവ പുറത്താക്കപ്പെട്ടത്. മഹുവയ്ക്ക് എതിരായുള്ള ആരോപണങ്ങൾ ശരിവെച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തതോടെ റിപ്പോർട്ട് പഠിക്കാൻ സമയം അനുവദിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർള അനുവാദം നൽകിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക