ന്യൂഡൽഹി: കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെ വിസ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വിസ നിയമങ്ങൾ ആണ് കർശനമാക്കുന്നത്.
ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവരുടെ എണ്ണം 2 വർഷത്തിനകം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. സമീപകാലത്ത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം റെക്കോർഡ് നിലയിലെത്തിയിരുന്നു. ഇതോടെ താമസം അടക്കമുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ സർക്കാരിനു വെല്ലുവിളിയായി.
2022-23 കാലയളവില്‍ സ്റ്റുഡന്റ് വിസയും മറ്റു വീസകളുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഓസ്ട്രേലിയയിലേക്കെത്തിയത് 5,10,000 പേരാണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2025 ജൂണോടെ ഇതു 2.50 ലക്ഷമായി കുറയ്ക്കാനാണു സർക്കാരിന്റെ നീക്കം. വരുന്ന 10 വർഷം മുന്നിൽ കണ്ടുള്ള പുതിയ കുടിയേറ്റ നയം സർക്കാർ രൂപീകരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക