വീണ്ടും സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച സമസ്താ നേതാവ് നാസർ ഫൈസി കൂടത്തായി. ഡിവൈഎഫ്ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത് എന്നും പെൺകുട്ടികളെ സംരക്ഷിക്കണമെന്ന് ജാഗ്രത നിർദ്ദേശം നൽകാൻ ഒരുത്തന്റെയും തീട്ടൂരം ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് മാർച്ച് സമാപന സമ്മേളന വേദിയിൽ മലപ്പുറം താനൂരിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പെൺകുട്ടികളെ സംരക്ഷിക്കണമെന്ന് ജാഗ്രത നിർദ്ദേശം നൽകാൻ എകെജി സെന്ററിൽ നിന്ന് അനുമതി വേണോ എന്ന് അദ്ദേഹം ചോദിച്ചു.
സിപിഐഎം അവരുടെ ദുഷ്ടലാക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട നാസർ ഫൈസി നേരത്തെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹം നടത്തുന്നുവെന്നും ആരോപിച്ചിരുന്നു. നാസർ ഫൈസിയുടെ വിവാദപ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെ രംഗത്ത് വന്നിരുന്നു.
മുസ്ലിം യുവതികളെ സിപിഐഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് വഴിപിഴപ്പിക്കുന്നു എന്നും ഇതിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ് എന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക