ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും. വീഡിയോകള്‍ വൈറലയാതോടെ എക്സിലൂടെ പ്രതികരണവുമായി അദ്ദേഹം തന്ന രംഗത്തെത്തി. ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില ട്രേഡിംഗ് ആപ്ലിക്കേഷനുകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്ന അവകാശം ഉന്നയിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ തനിക്ക് ഇത്തരം വീഡിയോകളുമായും ആപ്ലിക്കേഷനുകളുമായും യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് മാസങ്ങളാണ് ചില വ്യാജ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വെബ്പേജുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ചില ഓട്ടോമേറ്റഡ് ട്രേഡിംഗ് ആപ്ലിക്കേഷനുകളായ ബിടിസ് എഐ ഇവെക്സ്, ബ്രിട്ടീഷ് ബിറ്റ്കോയിന് പ്രോഫിറ്റ്, ബിറ്റ് ലൈറ്റ് സിംഗ്, ഇമ്മീഡിയറ്റ് മൊമന്റം, ക്യാപിറ്റലിക്സ് വെഞ്ച്വേഴ്സ് എന്നിവയില്‍ നിക്ഷേപം നടത്തിയെന്ന തരത്തിലാണ് പ്രചരണം.
ചില വ്യാജ വെബ്സൈറ്റുകളിലും ഇത്തരം പ്രചരണം നടക്കുന്നുണ്ട്. മാത്രമല്ല ഡീപ്ഫെക്ക് ഉപയോഗിച്ച് ഇത്തരക്കാര്‍ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
In recent months, there have been several fake news items propagated via social media apps and on various webpages available on internet claiming that I have endorsed or invested in automated trading applications
— Narayana Murthy (@Infosys_nmurthy) December 14, 2023
using deepfake pictures and videos. I categorically deny any endorsement, relation or association with these applications or websites. I caution the public to not fall prey to the content of these malicious sites and to the products or
— Narayana Murthy (@Infosys_nmurthy) December 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക