ദിവസങ്ങളായി വയനാട് വാകേരിയിൽ ജനങ്ങൾക്ക് ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്ന നരഭോജി കടുവ ഒടുവിൽ കെണിയിലായി. കടുവയെ പിടികൂടാനായി കൂടല്ലൂർ കോളനി കവലയിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
വനം വകുപ്പ് നടത്തിയ നീണ്ട ഒൻപത് ദിവസത്തെ തിരച്ചിലിനൊടുവിൽ ആണ് കടുവയെ പിടികൂടിയത്. അതേസമയം വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാരും കടുവയെ വെടിവെച്ച് കൊല്ലാൻ ആകില്ലെന്ന് വനം വകുപ്പും അറിയിച്ചതോടെ കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധം തുടരുകയാണ്.
കടുവയുടെ ആക്രമണത്തിൽ യുവകർഷകനായ പ്രജീഷിന് ജീവൻ നഷ്ടമായിരുന്നു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്ന കടുവ ഇന്നലെ കൂടിന് സമീപത്ത് എത്തിയിരുന്നുവെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തിരുന്നു. കടുവയെ പിടികൂടുന്നതിനായി പ്രദേശത്ത് 35 ഓളം ക്യാമറകളും 5 കൂടുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക