കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഗേറ്റിന് പുറത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണറുടെ നോമിനികളായ ബാലൻ പൂതേരി അടക്കം 9 പേരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ബലംപ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗവർണർ സർവ്വകലാശാലകളെ കാവി വത്കരിക്കുന്നുവെന്നും ഗവർണറുടെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയുമാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഗേറ്റിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത എസ്എഫ്ഐ രാവിലെ 8:45 പ്രതിഷേധം ആരംഭിച്ചിരുന്നു.
യോഗത്തിന് എത്തിയ അംഗങ്ങളുടെ പേരും മറ്റും വിവരങ്ങളും ചോദിച്ചറിഞ്ഞതിനുശേഷം ആണ് എസ്എഫ്ഐ പ്രവർത്തകർ ഇവരെ സെനറ്റ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സെനറ്റ് ഹാളിന് പുറത്ത് രണ്ട് കവാടങ്ങളിലായി എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
തടഞ്ഞുവെച്ച 9 നോമിനികളെ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നോക്കിയതിനുശേഷം പ്രവേശിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക