കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി കോടതി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡിയുടെ വാദം. എറണാകുളം പിഎംഎല്‍എ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസില്‍ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ഭാസുരാംഗന് കോടതിയില്‍ ആവശ്യപെട്ടത്. കണ്ടല ബാങ്കില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നാണ് പ്രതികള്‍ വാദിച്ചത്. എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ കോടതി മുഖവിലക്ക് എടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക