ചരക്കുഗതാഗതത്തില്‍ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ദക്ഷിണ റെയില്‍വെ. നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെയുള്ള കാലയളവിലെ കണക്കുപ്രകാരം ലഭിച്ച വരുമാനം 2,319 കോടി രൂപയാണ്. 26.08 മില്യന്‍ ടണ്‍ വിവിധ ചരക്കുകള്‍ കൊണ്ടുപോയത് വഴിയാണ് ഈ വരുമാനം ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ ഇക്കുറി 16.52 കോടി രൂപയാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. അതായത് 5.25 ശതമാനം വര്‍ധന. ഈ നവംബറില്‍ മാത്രം ദക്ഷിണ റെയില്‍വേ 3.289 മെട്രിക് ടണ്‍ ചരക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ ഗുഡ്സ് വാഗണുകള്‍ വഴി എത്തിച്ചു. ഇത് കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗതമാണ്.
ഇതുവഴി 291 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കല്‍ക്കരി, പെട്രോളിയം ഉത്പന്നങ്ങള്‍, സിമന്റ്, അരി, ഗോതമ്പ് തുടങ്ങിയ അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍, കൃഷിയാവശ്യങ്ങള്‍ക്കുള്ള വളം ഉള്‍പ്പെടെയുള്ളവയാണ് പ്രധാനമായും ഇക്കാലയളവില്‍ കയറ്റിക്കൊണ്ടുപോയത്. റെയില്‍വേയുടെ മൊത്തത്തിലുള്ള കണക്ക് പ്രകാരം 2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 1,015. 669 മെട്രിക് ടണ്‍ ചരക്കുകള്‍ ലോഡ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36.945 മെട്രിക് ടണ്ണിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക