കോര്പ്പറേഷന് നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിച്ച് ഒന്‍പത് മാസം പിന്നിടുമ്പോൾ ഷി ലോഡ്ജിന്റെ ലാഭം 24 ലക്ഷം രൂപ. എല്ലാ ചിലവും കഴിഞ്ഞ ശേഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ മിച്ചം പിടിച്ച തുകയാണിത്.
വെറും നൂറു രൂപയാണ് ഇവിടെ ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. പത്ത് രൂപയ്ക്ക് ഭക്ഷണവും കിട്ടും.
മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്മെറ്ററിയുമായി 160 പേര്‍ക്ക് താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും.
വൃത്തിയും സുരക്ഷിതവുമായ താമസം മിതമായ നിരക്കില്‍ ഒരുക്കുന്ന ഈ കേന്ദ്രം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കൊച്ചിയുടെ മനം കവര്ന്നിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനുമൊക്കെ കഴിയുക എന്നത് വളരെ പ്രധാനമാണ്. കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. അതിനാണ് ഷി ലോഡ്ജിലൂടെ പരിഹാരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക