നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ഫ്രാൻസ് തടഞ്ഞതായി റിപ്പോർട്ട്. വിമാനത്തിൽ 303 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം.
വിമാനം മനുഷ്യ കടത്തിനായി ഉപയോഗിച്ചിരുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് വിമാനം തടഞ്ഞതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വ്യാഴാഴ്ച ദുബായിൽ നിന്നുമാണ് ഈ വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം വിമാനം പൊലീസ് ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിലെ വത്രി എയർപോർട്ടിൽ ഇറക്കുകയായിരുന്നു.
വിമാനം ഫ്രാൻസിൽ നിർത്തിയിട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയിരുന്നു. അതേസമയം യാത്രക്കാർ വത്രി വിമാനത്താവളത്തിൽ തങ്ങുകയാണ്. യാത്രക്കാർ വിമാനത്താവളത്തിലെ റിസപ്ഷൻ ഹാൾ കാത്തിരിപ്പ് കേന്ദ്രമാക്കി മാറ്റിയതായി കിഴക്കൻ മാർനെ ഏരിയയിലെ പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. മനുഷ്യക്കടത്ത് നടക്കുന്നു എന്ന വിവരങ്ങൾ അടിസ്ഥാനമാക്കി വിമാനം തടഞ്ഞ സംഭവത്തിൽ അധികൃതർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക