ഡല്‍ഹി: ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകരാറിലായ ചരക്ക് കപ്പല്‍ മുംബൈ തീരത്തേക്ക് അടുപ്പിക്കുന്നു. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. കോസ്റ്റ് ഗാര്‍ഡ്
കപ്പലായ വിക്രം ചരക്ക് കപ്പലിനെ അനുഗമിക്കുമെന്നും കപ്പലിന്റെ തകരാര്‍ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
സൗദിയില്‍ നിന്നും മംഗലാപുരത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലില്‍ 20 ഇന്ത്യക്കാരാണുള്ളത്. ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീ പടര്‍ന്നിരുന്നു. പെട്ടെന്ന് തീ അണയക്കാന്‍ സാധിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിന് സാരമായ തകരാറുണ്ടായിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇറാനില്‍ നിന്നാണ് കപ്പലിന് നേരെ ഡ്രോണ്‍ വിേേക്ഷപിച്ചതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. എംവി ചെം പ്ലൂട്ടോ എന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക