ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട 76 പേര് കൊല്ലപ്പെട്ടു. ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടം ഓരോ ദിവസം കൂടുംതോറും ശക്തമായി കൊണ്ടിരിക്കുകയാണ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസം നിലയ്ക്കാത്ത വെടിവയ്പ്പാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് നിലനില്‍ക്കുന്ന ജബാലിയയില്‍ ഇസ്രയേല്‍ ഇന്നലെ ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തി. ഗാസ സിറ്റിയിലെ ഹമാസ് ആസ്ഥാനം തകര്‍ത്തതായി ഇസ്രയേലും ഈ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ തകര്‍ത്തതായും സൈനികരെ വധിച്ചതായും ഹമാസും അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക