തൃശ്ശൂര്‍: തൃശ്ശൂര്‍ അടാട്ട് പൂര്‍ണവളര്‍ച്ചയെത്തിയ നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നല്‍കിയപ്പോഴാണ് പ്രസവം നടന്നതായി ആശുപത്രി അധികൃതര്‍ കണ്ടെത്തുന്നത്.
യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞതോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ മരണകാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു. വിവാഹ മോചിതയായ 42 കാരിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. പതിനെട്ടുകാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക