ഡല്‍ഹി: ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് പദ്മശ്രീ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി കൂടുതല്‍ കായികതാരങ്ങള്‍ രംഗത്തെത്തി. മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബജ്റംഗ് പുനിയ പദ്മശ്രീ തിരികെ നല്‍കിയിരുന്നു.
സാക്ഷി മാലിക് തന്റെ ബൂട്ട് ഊരിവെച്ച് കായിക ജീവിതം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി മറ്റു താരങ്ങള്‍ എത്തിയത്. ‘ഗൂംഗ പെഹല്വാന്’ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവാണ് മെഡല്‍ തിരികെനല്‍കുമെന്ന് പ്രഖ്യാപിച്ചത്. ‘എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കുമായി ഞാന്‍ പദ്മശ്രീ തിരികെ നല്‍കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദീ, നിങ്ങളുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു’ എന്നും വീരേന്ദര്‍ ശനിയാഴ്ച എക്സില്‍ കുറിച്ചു.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. മെഡല്‍ ഉപേക്ഷിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി കായികമന്ത്രാലയവൃത്തങ്ങള്‍ പ്രതികരിച്ചു. 15-ല്‍ 13-ലും സഞ്ജയ് നേതൃത്വം നല്കിയ പാനല്‍ വിജയിച്ചിരുന്നു. 50-ല്‍ 40 വോട്ടും നേടിയാണ് പുതിയ ഫെഡറേഷന് പ്രസിഡന്റായി സഞ്ജയ് തിരഞ്ഞെടുക്കപ്പെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക