കൊച്ചി: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ളസ്ഥലങ്ങളില് തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി നിര്‍ദേശം നല്‍കിയത്.
പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്. ശബരിമലയിലേക്കെത്തിയ ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും കോടതി പറഞ്ഞു. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക