ഇത്തവണത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ച് മലയാളി കുടിച്ചിട്ടിട്ടത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്തുമസിനോട് അനുബന്ധിച്ച മൂന്ന് ദിവസം സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റ് വഴി റെക്കോർഡ് മദ്യ വില്പനയാണ് നടന്നത്.
കഴിഞ്ഞ വർഷം 69.5 കോടി രൂപയുടെ മദ്യം ക്രിസ്തുമസ് തലേന്ന് വിറ്റപ്പോൾ ഈ വർഷം വിറ്റത് 70.73 കോടി രൂപയുടെ മദ്യമാണ്. 84 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22 23 തീയതികളിൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷം ഇത് 75 കോടിയായിരുന്നു.
63.8 5 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ച് ചാലക്കുടി ഔട്ട്ലെറ്റ് ആണ് മദ്യ വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. എല്ലാവർഷവും ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കാനുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിന് ഇത്തവണ ഇത്തവണ നാലാം സ്ഥാനം ആണുള്ളത്. നോർത്ത് പറവൂരിലെ ഔട്ട്ലെറ്റ് ആണ് അഞ്ചാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക