ഡല്‍ഹി: ഗുജറാത്ത് തീരത്ത് ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകള്‍ വിന്യസിച്ച് പ്രതിരോധം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്. ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബര്‍ 25 ന് മൂന്നരക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു.
അറബിക്കടലിലെ സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായാണ് ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ഗൈഡഡ് മിസൈല്‍ വേധ കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയെ ആണ് വിവിധ മേഖലകളില്‍ വിന്യസിച്ചത്. കപ്പല്‍ ഇന്ത്യന്‍ നേവി എക്സ്പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്പോസല്‍ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തി.
കപ്പലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി. ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഏതാണെന്നറിയാന്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധന നടത്തണം. നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജന്‍സികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക