ഡല്‍ഹി: രാജ്യം നല്കിയ ഖേല്‍ രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് താരങ്ങള്‍. ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ഫെഡറേഷന്റെ തലപ്പത്തെത്തിയതോടെയാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. ഇതേ തുടര്‍ന്ന് സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നല്‍കുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതേസമയം, സസ്പെന്ഷന് നീക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി
പ്രധാനമന്ത്രിയെയും കായികമന്ത്രിയെയും കണ്ട് വിഷയം ധരിപ്പിക്കാനാണ് നീക്കം. ഫെഡറേഷന് ഭരണനിര്‍വഹണത്തിനായി താത്കാലികസമിതിയെ ഒളിംപിക് അസോസിയേഷന് ഉടന്‍ നിയമിക്കും. കായിക മന്ത്രാലയത്തിന്റെ സസ്പെന്ഷന് നിയമപരമായി നേരിടും എന്നായിരുന്നു പുതിയ അധ്യക്ഷന്‍ സഞ്ജയ് സിംങിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇതില്‍ ബിജെപി നേതൃത്വം അതൃപ്തി അറിയിച്ചതോടെയാണ് നിലപാടില്‍ പുതിയ ഭരണസമിതി മാറ്റം വരുത്തിയിരിക്കുന്നതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക