തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെയും ചോദ്യം ചെയ്യും. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് . ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു.
ഷഹന പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തു കൊണ്ട് പോയി. കുട്ടിയെ എടുത്തുകൊണ്ടു പോയതാണ് മരണത്തിനുള്ള പെട്ടെന്നുള്ള പ്രേരണയായത് എന്ന് ബന്ധുക്കള്‍ പറയുന്നു.
ഭര്‍തൃവീട്ടില്‍ കടുത്ത പീഡനമാണ് ഷഹന നേരിട്ടിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടു വീട്ടുകാരും തമ്മിലുള്ള സാമ്പത്തിക അന്തരം ചൂണ്ടിക്കാട്ടി ഭര്‍തൃമാതാവ് പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖത്തും കൈകളിലും പരിക്കേറ്റതിന്റെ പാടുകള്‍ വ്യക്തം പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക