തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ഇലക്ഷന് കമ്മിഷന്. 140 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക കമ്മീഷന് പ്രസിദ്ധീകരിച്ചതോടെയാണ് കാര്യം പുറത്തു വന്നത്. നേരത്തേ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഇത്തവണ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയപക്ഷപാതിത്വം കൂടുതലാണെന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ബാലറ്റ് പേപ്പര്‍ അടങ്ങിയ പെട്ടി കാണാതായ സംഭവം, സഹകരണ ഉദ്യോഗസ്ഥര്‍ ചുമതലക്കാരായ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഹൈക്കോടതി കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നിവയെല്ലാം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് കാരണമായെന്നാണ് സൂചന.
പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് വന്നപ്പോള്‍, അവിടത്തെ ബാലറ്റ് പേപ്പര്‍ അടങ്ങിയ പെട്ടി കാണാതായിരുന്നു. ഇത് പിന്നീട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പത്തനംതിട്ടയിലെ ഒരു സഹകരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശവും അതീവ ഗൗരവമുള്ളതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക