കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. യുക്രെയ്നിലെ കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളില്‍ വെള്ളിയാഴ്ച രാത്രി വ്യോമാക്രമണം നടത്തി. ഈ നഗരങ്ങളില്‍ ഒരേസമയമാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 30പേര് കൊല്ലപ്പെടുകയും 160പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തുന്നത്.
ഹൈപ്പര്‍സോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകള്‍ വെടിവച്ചിട്ടെന്നും യുക്രൈന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കീവില്‍ വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി ജനങ്ങള്‍ ആശ്രയിച്ചിരുന്ന മെട്രോ സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി.
വടക്ക് കിഴക്കന്‍ നഗരമായ ഖാര്‍കീവില്‍ 20 മിസൈലുകളാണ് പതിച്ചിട്ടുണ്ട്. ഇവിടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ആശുപത്രിയും ആക്രമണത്തില്‍ തകര്‍ന്നു. ഒരു മിസൈല്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗാസ സംബന്ധിച്ച നിലപാട്: ചെങ്കടല്‍ സംയുക്തനീക്കത്തില്‍ അമേരിക്കയോട് ഇടഞ്ഞ് സഖ്യരാജ്യങ്ങള്‍
ക്രിമിയയില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ യുക്രെയ്ന് കഴിഞ്ഞയാഴ്ച തകര്‍ത്തിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക