സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. പാർട്ടി മുഖപത്രത്തിൽ ആണ് വിമർശനം. ഫണ്ട് ആവശ്യപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം കളിയാക്കുകയാണെന്ന് ഡിഎംകെ മുഖപത്രം ആരോപിക്കുന്നത്.
മുഖപത്രം ‘മുരസൊലി’. ‘ആരുടെ പണം’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ആണ് രൂക്ഷ വിമർശനം. ദുരിതാശ്വാസ നിധിയായി തമിഴ്നാട് 6,000 കോടി രൂപ നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ വ്യാജപ്രചാരണം നടത്തുകയാണെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ മാസം സംസ്ഥാനത്തിന് കേന്ദ്രം പണം നൽകാത്തതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഈ വ്യാജപ്രചാരണങ്ങളെന്നും ലേഖനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക