കൊണ്ടോട്ടി: കരിപ്പൂരില്‍ ഇത്തിഹാദ് എയർവേസ് വീണ്ടും സര്‍വിസ് പുനരാരംഭിച്ചു. അബുദാബിയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് നടത്തും. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം കരിപ്പൂരിലെത്തുന്നത്. നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്.
രാത്രി 7.55നെത്തി രാത്രി 9.30ന് തിരിച്ചുപോകുന്ന രീതിയിലാണ് സര്‍വിസുകള്‍. എ-320, എ-321 വിമാനങ്ങളാണ് അബുദാബി -കോഴിക്കോട് സര്‍വിസിനായി ഉപയോഗിക്കുന്നത്.
എ-320 വിമാനത്തില്‍ 158 പേര്‍ക്കും എ-321 വിമാനത്തില്‍ 196 പേര്‍ക്കും യാത്ര ചെയ്യാനാകും. ഇവ രണ്ടിലും എട്ട് ബിസിനസ് ക്ലാസുകളുമുണ്ട്. ഇത്തിഹാദ് സര്‍വിസ് ആരംഭിച്ചതോടെ കരിപ്പൂരില്‍നിന്ന് കാനഡ, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് കണക്ഷന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക