തൗബാൽ: മണിപ്പൂരിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ മലയോര ജില്ലകളിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി. പൊലീസ് വേഷത്തിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്.
മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുത് എന്ന് പൊലീസ് നിർദേശിച്ചു. കൊല്ലപ്പെട്ടത് മെയ്തെയ് പംഗലുകളിൽപ്പെട്ട നാല് പേരെന്ന് സൂചന.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതരാണ് നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക