രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഇനി മുതൽ ഭാരത് ജോഡോ ന്യായ് യാത്ര എന്ന് അറിയപ്പെടും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായതിനാലാണ് പേരുമാറ്റം നടത്തിയിരിക്കുന്നത്. ഇത്തവണ യാത്രയുടെ റൂട്ടുകളിലും മാറ്റം വരുത്തിയിട്ടുണ്ട് .
മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ജനുവരി 14ന് ഭാരത് ന്യായ് യാത്ര ആരംഭിക്കും. അരുണാചൽ പ്രദേശിനെ കൂടി ഇത്തവണത്തെ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര മണിപ്പൂരിൽ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോയി യാത്ര മുംബൈയിൽ അവസാനിക്കും.
ബസിലായിരിക്കും 6200 കിലോമീറ്റർ സഞ്ചരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകും.
ഇന്ന് ഡൽഹിയിൽ വെച്ച് ഭാരത് ന്യായ് യാത്ര, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക