ബംഗാളിൽ റേഷൻ അഴിമതി അന്വേഷിക്കാൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥ സംഘത്തിനുനേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസിലാണ് ആള്‍ക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
റേഷൻ അഴിമതി കേസില്‍ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂല്‍ നേതാവുമായ ശങ്കര്‍ ആദ്യയെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു.
തൃണമൂല്‍ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കുനേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അത് കഴിഞ്ഞു വീണ്ടും ആക്രമണം ഉണ്ടായത് വലിയ ഗൗരവത്തോടെ ആണ് അധികൃതർ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക