ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ റെയില്‍ വേയ്ക്ക് കനത്ത നഷ്ടം ഉണ്ടായെന്നതാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. മൊറാദാബാദ് ഡിവിഷനില്‍ മാത്രം 2023 ഡിസംബറില്‍ റിസര്‍വ് ചെയ്ത 20,000 ടിക്കറ്റുകള്‍ റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് ഏകദേശം 1.22 കോടി രൂപയാണ് തിരികെ ലഭിച്ചത്.
ആകെ റദ്ദാക്കിയ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ 4,230 എണ്ണം ബറേലിയിലും 3,239 ടിക്കറ്റുകള്‍ മൊറാദാബാദിലും 3917 ടിക്കറ്റുകള്‍ ഹരിദ്വാറിലും 2,448 ടിക്കറ്റുകള്‍ ഡെറാഡൂണിലും റദ്ദാക്കിയെന്നാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജ് കുമാര്‍ സിംഗ് അറിയിച്ചത്. അതേസമയം മൂടല്‍മഞ്ഞ് കാരണം യാത്രക്കാരുടെ എണ്ണം കുറവായിരുന്ന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്ഥാന് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ജനവരി 6 വരെ രാത്രിയിലും രാവിലെയും കനത്ത മൂടല്‍മഞ്ഞ് തുടരുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ഉൾപ്പെടെ നിരവധി വിമാന സർവീസുകളും വൈകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക