ഡല്‍ഹി: പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാര്‍ വരുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ബദല്‍ ഊര്ജസംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമാണ് ആണവോര്ജമേഖല വികസിപ്പിക്കാനുള്ള നീക്കങ്ങള്‍.
ആഭ്യന്തര ആണവമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ ജൈതാപുരിലെ ആണവനിലയത്തിന്റെ ശേഷി വികസിപ്പിക്കും. ആണവ നിലയമില്ലാത്ത ഒരു സംസ്ഥാനത്ത് പുതുതായി തുടങ്ങാനും ആലോചനയുണ്ട്. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാണ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക