കാഠ്മണ്ഡു: പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കാഠ്മണ്ഡു കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകന് അറിയിച്ചു. കഴിഞ്ഞ മാസമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ബലാത്സംഗ ആരോപണം ഉയര്‍ന്നതിന് പിന്നാലെ 23-കാരനായ സന്ദീപിനെ 2022-ല്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സന്ദീപ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന് ശേഷം കാഠ്മണ്ഡുവില്‍ തിരിച്ചെത്തിയ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സന്ദീപ് നിഷേധിച്ചിരുന്നു. പതിനെട്ടുകാരിയെ കാഠ്മണ്ഡുവിലെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് സന്ദീപിനെതിരെയുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക