തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കി ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയ തുക കെട്ടിവെയ്ക്കണമെന്നടക്കമുള്ള ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.
കൂടാതെ പ്രതികള്‍ കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി കൗണ്‍സിലിംഗ് നല്‍കാനും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക