കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നോട്ടീസിനെ ചോദ്യം ചെയ്ത് കിഫ്ബി ഹൈക്കോടതിയില്‍. ഇഡി മുന്‍പ് ആവശ്യപ്പെടുകയും നല്കിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കിഫ്ബി കോടതിയില്‍ വ്യക്തമാക്കുന്നത്. അതേസമയം, കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി.
ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസ് ദേവന് രാമന്‍ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ നല്‍കിയതാണെന്നും കിഫ്ബി വാദിച്ചു.
നോട്ടീസ് നല്കാന് ഇഡിയ്ക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. എന്നാല്‍ ആവശ്യപ്പെട്ടത് സര്‍ട്ടിഫൈഡ് കോപ്പിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക