മുംബൈ: ശിവസേന തര്‍ക്കം വീണ്ടും സുപ്രീംകോടതിയിലേക്ക്. ശിവസേന തര്‍ക്കത്തില്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ട കാര്യമല്ല സ്പീക്കര്‍ രാഹുല്‍ നര്‍വേക്കാര്‍ ചെയ്തതെന്നാണ് ഉദ്ധവ് താക്കറെയുടെ ആരോപണം.
യഥാര്‍ഥ ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷമാണെന്ന തീരുമാനത്തിനെതിരെയാണ് ഹരജി സമര്‍പ്പിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലല്ല സ്പീക്കര്‍ തീരുമാനം കൈകൊണ്ടത് എന്ന വാദമാണ് ഉദ്ധവ് താക്കറെ ഉയര്‍ത്തുന്നത്. ഉദ്ധവ് താക്കറേയുടെയും ഏക്നാഥ് ഷിന്‍ഡെയുടെയും പക്ഷത്തെ എം.എല്‍.എമാരെ അയോഗ്യരാക്കാതെയാണ് സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ചത്.
യഥാര്‍ഥ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെതാണെന്ന് വ്യക്തമാക്കിയതോടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത ഭീഷണി ഇല്ലാതായി. ഇത്തരമൊരു തീരുമാനത്തില്‍ എത്തി ചേരാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടില്ലെന്നും കോടതിയെ അപമാനിക്കുകയാണ് സ്പീക്കര്‍ ചെയ്തത് എന്നുമാണ് ഉദ്ധവിന്റെ വാദം .2018 ല്‍ പുതുക്കിയ പാര്‍ട്ടി ഭരണ ഭരണഘടന അംഗീകരിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. 1999 ലെ ഭരണഘടന അനുസരിച്ചാണ് നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക