അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി കോടതി ശരിവെച്ചു.
ജനുവരി 22ന് മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നാല് നിയമ വിദ്യാർത്ഥികൾ ആണ് കോടതിയിൽ ഹാർജി നൽകിയത്. ഇന്ന് രാവിലെ 10. 30 ന് പൊതു താൽപര്യ ഹർജി കോടതി പരിഗണിച്ചിരുന്നു. അയോധ്യാ രാമ ക്ഷേത്ര പ്രതിഷ്ഠയോടെ അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയാണ് പരിഗണിച്ചത്.
ഹർജിക്കാർക്ക് രേഖകൾ ഹാജരാക്കാനാകാത്തതിനെ തുടർന്ന് കോടതി അവധി പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ശരി വെക്കുകയായിരുന്നു. ജസ്റ്റിസ് മാരായ ജിഎസ് കുൽക്കർണി, നീല ഗോഖലെ, എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണ് മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി നൽകുന്നത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.
എൻഡിഎ ഭരിക്കുന്ന 12 സംസ്ഥാനങ്ങളും ചണ്ഡീഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക