ആലപ്പുഴ: നവകേരള സദസ്സിന്റെ യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനും എസ്.സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരേയുമാണ് പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് ആലപ്പുഴ സൗത്ത് പൊലീസിനെ ഇരുവരും അറിയിച്ചു. മുഖ്യന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ സ്റ്റേഷനിൽ ഹാജരാകാനാവില്ലെന്നാണ് നൽകിയ വിശദീകരണം. വീണ്ടും സമൻസ് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസമായിട്ടും പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക