കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദൗപതി മുർമുവിന്റെ നയ പ്രഖ്യാപന പ്രസംഗം. ഇന്ത്യാ രാജ്യം കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെയാണെന്നും രാജ്യം ശരിയായ വികസനത്തിന്റെ പാതയിൽ ആണെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രസർക്കാർ പാസാക്കിയ മുത്തലാക്ക് ബില്ല് സുപ്രധാന നിയമനിർമ്മാണമാണെന്നും അയോധ്യയിൽ രാമ ക്ഷേത്രം യാഥാർത്ഥ്യമാക്കി എന്നും വനിതാ സംവരണ ബിൽ പാസാക്കിയത് സർക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു.
പാവപ്പെട്ടവർക്ക് വീട് വെക്കുന്നതിനായി 6 ലക്ഷം കോടി രൂപ അനുവദിച്ചതായും നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലയിൽ ജലവൈദ്യുത പദ്ധതിയും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കുന്നതിലും 11 കോടി രൂപ ചെലവാക്കി അഞ്ചുവർഷത്തേക്ക് സൗജന്യ റേഷൻ വിതരണം നടത്തിയതും ഉച്ചകോടിയുടെ വിജയം ഇന്ത്യയുടെ ഉയർത്തിയതായും പറഞ്ഞ രാഷ്ട്രപതി ജി ട്വന്റി ഉച്ചകോടിയുടെ വിജയം പുതിയ ഭാരതത്തിന്റെ തുടക്കമാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യ ശരിയായ ദിശയിൽ തീരുമാനങ്ങൾ എടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി അറിയിച്ചു. ചാന്ദ്രയാൻ ദൗത്യം വിജയിച്ചത് അഭിമാനകരമായ മുഹൂർത്തമാണെന്നും ബാങ്കിംഗ് മേഖലയ്ക്ക് കേന്ദ്രം വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു. റെക്കോർഡ് വേഗത്തിലാണ് ദേശീയപാതകളുടേത് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നത്.
വികസന സൗഹൃദ രാജ്യമാണ് ഇന്ത്യ എന്ന വിദേശരാജ്യങ്ങൾ തിരിച്ചറിഞ്ഞതായും ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ എന്നിവയെല്ലാം ഇന്ത്യയുടെ നേട്ടങ്ങൾ ആണെന്നും ഗ്യാസ് പൈപ്പ് ലൈൻ ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങൾ ആണെന്നും രാഷ്ട്രപതി പറഞ്ഞു.
പത്തുകോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശക്തീകരിക്കപ്പെട്ടുവെന്നും സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിക്കാൻ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതായും രാഷ്ട്രപതിനായി പ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക