കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് എന്നിവരടങ്ങിയ ബെഞ്ചാണ് ബംഗളൂരുവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജി തള്ളിയത്.
2021 ഒക്ടോബറിൽ ആണ് കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ബിനീഷ് കോടിയേരി നാലുവർഷമായി ജാമ്യത്തിലാണ് എന്നും അതിനാൽ ആവശ്യം അംഗീകരിക്കാൻ കഴിയിലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് എന്ന് സുപ്രീംകോടതിയെ അറിയിച്ച അഭിഭാഷകരായ ജി പ്രകാശ്, എം എൽ ജിഷ്ണു എന്നിവർ ബിനീഷിനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ് എന്നും ഈ സ്റ്റേക്കെതിരെ ഇ ഡി അപ്പീൽ നൽകിയിട്ടില്ലെന്നും സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക