ഡെന്മാര്ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് വീണ്ടും കോഴിക്കോട് കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് സര്ട്ടിഫിക്കേഷന് ലഭിക്കുന്ന ആദ്യത്തെ ബീച്ചാണ് കാപ്പാട് ബീച്ച്. മൂന്നുവര്‍ഷം മുമ്പ് ബീച്ചിന് ബ്ളൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിരുന്നു. ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്തുള്ള കാസര്‍കോട് ബീച്ച്, ഉഡുപ്പിക്കടുത്തുള്ള പടുബിദ്രി ബീച്ച് എന്നിവയ്ക്കും നേരത്തേ ഈ പദവി കിട്ടിയിരുന്നു.
ഇന്ത്യയില്‍ എട്ടുബീച്ചുകള്‍ക്കാണ് ഇതുവരെ ബ്ളൂഫ്ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്‍ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കുക. മികച്ച പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ് സര്‍ട്ടിഫിക്കറ്റിനായി വിവിധ ബീച്ചുകള്‍ പരിശോധിക്കുക. ലോകത്തിലെ ഏറ്റവുംവൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന് എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക