സമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതം മൂലമാണ് തണ്ണീർ കൊമ്പൻ മരിച്ചത് എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനംവകുപ്പ് അധികൃതരാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ വിവരം അറിയിച്ചത്.
തണ്ണീർകൊമ്പന്റെ ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നതായും ശരീരത്തിൽ ഉണ്ടായിരുന്ന മുഴ പഴുത്തതായും ആനയുടെ ലിംഗത്തിൽ മുറിവുണ്ടായിരുന്നതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
കർണാടക, കേരള വനവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി രാവിലെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ വൈകിട്ട് 3 മണിയോടെയാണ് പൂർത്തിയാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് മാനന്തവാടി ടൗണിൽ വെള്ളിയാഴ്ച പുലർച്ചെ എത്തിയ കാട്ടാനയെ മയക്കുവെടി വെച്ചത്. തുടർന്ന് ലോറിയിൽ കർണാടക ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ എത്തിച്ച ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക