അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് പതിനൊന്നുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച ഉത്തർപ്രദേശിലെ ഫിറോസാബാദിൽ രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് ക്രൂര സംഭവം. വഴക്കിനിടെ അയൽക്കാരി 11 വയസുള്ള പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുളസി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കോല ചെയ്യപ്പെട്ടത്. പ്രതി റൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റൂബിയും തുളസിയും തമ്മിലുണ്ടായ തർക്കത്തിനിടെ റൂബി തുളസിയുടെ കഴുത്തിൽ പിടിമുറുക്കി. ബോധരഹിതയായ തുളസിയെ ഉടൻ തന്നെ കുടുംബം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുളസിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക