തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാറായിട്ടില്ല. ഇപ്പോൾ പ്രചരിപ്പിക്കുന്നതൊന്നും പാർട്ടി തീരുമാനമല്ല.
സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികയിലായിരുന്നു പന്ന്യൻ രവീന്ദ്രന്റെ പേരും പുറത്തുവന്നത്. പന്ന്യൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്.
തൃശൂരിൽ വി.എസ് സുനിൽകുമാർ, വയനാട്ടിൽ ആനി രാജ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരെയും പരിഗണിക്കുന്നതായാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക