കേരള സാഹിത്യ അക്കാദമിക്കെതിരെയും അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായ സച്ചിദാനന്ദൻ തന്നെ മനപ്പൂർവ്വം അപമാനിച്ചു എന്ന് ശ്രീകുമാരൻ തമ്പി ആരോപിക്കുന്നു.
താൻ എഴുതി നൽകിയ കേരള ഗാനം ഒഴിവാക്കിയത് തന്നെ അറിയിച്ചില്ലെന്നും പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞു. മന്ത്രി നിർബന്ധിച്ചിട്ടും കേരള ഗാനം നൽകിയില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവ്വമായി നീക്കം ആണെന്നും ആരോപിച്ചു.
സച്ചിദാനന്ദൻ ആണോ ശ്രീകുമാരൻ തമ്പിയാണോ കവി എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അക്കാദമിക്ക് എതിരായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണ് എന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് രാഷ്ട്രീയമില്ലെന്നും കമ്മ്യൂണിസ്റ്റുകളോട് എതിർപ്പില്ലെന്നും പറഞ്ഞ അദ്ദേഹം സാഹിത്യ അക്കാദമി തനിക്ക് ഒരു അവാർഡ് പോലും തന്നിട്ടില്ല എന്നും പറഞ്ഞു.
അതേസമയം ശ്രീകുമാരൻ തമ്പിക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല എന്നും കേരള ഗാനം തെരഞ്ഞെടുത്തിട്ടില്ലെന്നും തമ്പിയുടേത് ഉൾപ്പെടെയുള്ള ഗാനങ്ങൾ പരിഗണനയിൽ ആണെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു. സാഹിത്യ രചന വിലയിരുത്തുന്നതിൽ പലർക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും എന്നും സർക്കാർ കൂടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും സിപി അബൂബക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക