ഗോഡ്സെ പ്രകീർത്തനത്തിൽ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് കിട്ടിയാൽ അധ്യാപികയ്ക്ക് എതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
അധ്യാപികയ്ക്കെതിരെ കലാപാഹ്വാനത്തിനാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ ഷൈജക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധങ്ങൾ കാരണം അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് എൻഐടി ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക