തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. അപകടത്തിൽ പരിക്കേറ്റവർക്ക് എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലും മികച്ച ചികിത്സാ സൗകര്യം ഏർപ്പെടുത്താനാണ് ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ 108 ആംബുലൻസുകൾ കൂടുതൽ വിന്യസിക്കാനും തൃപ്പൂണിത്തുറ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമാണ് നിർദ്ദേശം നൽകിയാതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം തെക്കുംഭാഗത്ത് പടക്കം കടക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു മരണപ്പെട്ടു. 16 പേരാണ് അപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
പരിക്കേറ്റവരിൽ നാലുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സ്ഫോടനത്തി തുടർന്ന് സമീപത്തെയും വീടുകളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. സമീപവാസികൾ പറയുന്നത് അനുസരിച്ച് 300 മീറ്റർ അപ്പുറത്തേക്ക് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീണുവെന്നാണ് വിവരം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക