കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവർത്തകന് പരിക്ക്. കർണാടക വനത്തിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മാവോയിസ്റ്റിനെ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചു.
മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പയ്യാവൂർ പോലീസും തണ്ടർ ബോൾട്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചു.
സുരേഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തില്‍ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, കാട്ടാന ആക്രമണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസം വയനാട് കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വാച്ചര്‍ ഇന്ന് മരിച്ചു. പാക്കം സ്വദേശി പോളാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്.
പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്.
കുറുവ ദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ പ്രതിഷേധ സൂചകമായി യുഡിഎഫ് നാളെ വയനാട്ടില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക