തിരുവനന്തുപുരം: തിരുവനന്തപുരത്ത് ചിപ്സ് കടയ്ക്ക് തീപിടിച്ചു. അപകടത്തിൽ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
കൈതമുക്കില്‍ ഉള്ള ചിപ്സ് കടയിൽ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു.
ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. മരിച്ചയാളുടെ മകനും ചിപ്സ് കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്.
ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു.
അതേസമയം, തൃശ്ശൂരിൽ സപ്പ്ളൈകോ ഗോഡൗണിൽ തീപിടിത്തമുണ്ടായി. കുന്നംകുളം പട്ടാമ്പിൽ റോഡിലെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ചാക്കുകളിൽ സൂക്ഷിച്ച അരിയും ഗോതമ്പും ഉൾപ്പെടയുള്ള സാധനങ്ങൾ കത്തി നശിച്ചു.
അഗ്നിരക്ഷ ശമന സേനയുടെ സമയബന്ധിതമായ ഇടപെടൽ മൂലം അധിക നാശനഷ്ടങ്ങൾ ഒഴിവായി. ഇന്ന് മൂന്നുമണിയോട് കൂടിയാണ് ഒന്നാം നമ്പർ ഗോഡൗണിൽ അരിച്ചാക്കുകൾക്കിടയിൽ തീ പടരുകയാണ്. നൂറു കണക്കിന് അരിച്ചാക്കുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.
ഉടൻ തന്നെ തൊഴിലാളികൾ അഗ്നിരക്ഷ ശമന സേനയെ അറിയിക്കുകയായിരുന്നു. പത്ത് മിനിറ്റുകൊണ്ട് തീ അണയ്ക്കാൻ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക