പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനവകുപ്പ് ജീവനക്കാരന് പോളിന്റെ സംസ്കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്കാരം. വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്കാരം നടത്തിയത്.
മൃതദേഹം വിപാലയാത്രയായി വീട്ടില്‍ നിന്ന് പള്ളിയില്‍ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം അരങ്ങേറിയതോടെ ഇത് ഒഴിവാക്കേണ്ടതായി വന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറില്‍ അതികമാണ് ആംബുലന്‍സില്‍ വച്ചത്.
പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഭാര്യയ്ക്ക് താത്കാലിക ജോലി നൽകാമെന്നും മകളുടെ ഉന്നത വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മരിച്ചത്. തുടർന്ന് ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ പുൽപ്പള്ളി ടൗണിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ ജനരോഷമാണ് ഉയർന്നത്.
വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. എംഎല്‍എമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി.
മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക